Tuesday, January 29, 2008

എച്ച്.എം.ടി ഭൂമി വില്പന വിവാദത്തിനു പിന്നില്.

കളമശ്ശേരിയിലെ എച്ച്.എം.ടി. വക 100 ഏക്കറില് ബ്ലൂ സ്റ്റാര് റിയല്സ്റ്റേഴ്സ് എന്ന സ്ഥാപനം തുടങ്ങുന്ന സൈബര് സിറ്റി പദ്ധതി വിവാദത്തിലായിരിക്കുകയാണ്. 4000 കോടി രൂപ ചിലവില് 40000 ത്തോളം പേര്ക്ക് തൊഴില് നല്കുമെന്ന വാഗ്ദാനവുമായാണ് ഈ കമ്പിനി പദ്ധതി പ്രഖ്യാപിച്ചിരുന്നത്. പക്ഷേ പദ്ധതിയുടെ തുടക്കത്തില് തന്നെ കല്ലു കടി ആരംഭിച്ചിരിക്കുകയാണ്. മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല എന്ന നിബന്ധനയോടെ സര്ക്കാര് എച്ച്.എം.ടി ക്ക് നല്കിയ ഭൂമിയാണ് ഇപ്പോള് ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറി എച്ച്.എം.ടി ആരോപണത്തിലായത്.


ഭൂമി വില്പനയുടെ ചരിത്രം


എച്ച്.എം.ടിയുടെ ഈ ഭൂമി വില്പന നടത്താന് , കേരള സംസ്ഥാന ഏജന്സിയായ കിറ്റകോയെകൊണ്ട്, മാനേജ്മെന്റ് ഡെവെലെപ്മെന്റ് പ്ലാന് എന്ന പേരില് ഒരു രൂപ രേഖ തയ്യാറാക്കിയിരുന്നു. 2004 ആദ്യത്തോടെ തന്നെ ഈ പ്ലാന് എച്ച്.എം.ടി മാനേജ്മെന്റിന് സമര്പ്പിച്ചു. ഒന്നിലധികം വിധത്തില് ഭൂമി വില്പന നടത്താന് കിറ്റകോ പദ്ധതികള് സമര്പ്പിച്ചിരുന്നു. ഭൂമി വില്പനയില് നിന്ന് ഉള്ള വരുമാനം തൊഴിലാളി ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന ആവശ്യപ്പെട്ട് അക്കാലത്ത് തന്നെ തൊഴിലാളി യൂണിയനുകള് മനേജമെന്റിന് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് 2005 ഒക്ടോബര് മാസത്തില് മുംബയില് നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കോണമിക് ടൈസ് എന്നിവയില് ഭൂമി വില്പനക്കുണ്ട് എന്ന പരസ്യം നല്കി. ദൂരൂഹമായ ഒരു കാര്യം എന്താണെന്നു വച്ചാല്, ഇക്കാര്യ സൂചിപ്പിച്ചു കോണ്ട് കേരളത്തിലെ ഒരു പത്രത്തിലും പരസ്യം നല്ഡിയില്ല എന്നുള്ളതാണ്. കേരളത്തിലെ ജനങ്ങളുടെ ക്രയശേഷിയെ കുറച്ചു കണ്ടതു കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. ആ ടെണ്ടറില് പങ്കടുത്ത സ്ഥാപനങ്ങളില് സെന്റിന് 1.30 ലക്ഷം രൂപ നിരക്കില് 91 കോടി വാഗ്ദാനം ചെയ്ത ബ്ലൂ സ്റ്റാര് റിയല്റ്റേഴ്സ് ന് ഭൂമി 2006 അവസാനത്തോടെ കൈമാറുകയും ചെയ്തു.



വളരെ പ്രധാനപ്പെട്ട ഒരു സംഗതി. ഇത് എച്ച്.എം.ടി യുടെ ആദ്യത്തെ സ്ഥലം വില്പ്പനയല്ല ഇത് എന്നുള്ളതാണ്. ഏതാനും വര്ഷങ്ങള്ക്കു മുന്പ് എച്ച്.എം.ടി തങ്ങളുടെ 90 ഏക്കറോളം സ്ഥലം രണ്ടു സ്വകാര്യ വ്യക്തികള്ക്കായി വില്പ്പന നടത്തിയിരുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപ അന്ന് ലഭിക്കുകയും ചെയ്ടിരുന്നു. ആ സ്ഥലത്തെ എച്ച്.എം.ടി യുടെ ക്വാര്ട്ടേഴ്സുകള് പൊളിച്ചു കളഞ്ഞ് ഇപ്പോഴ് ഷോപ്പിങ്ങ് കോംപ്ളക്സ് നിര്മ്മിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് എച്ച്.എം.ടി യിലെ തൊഴിലാളി യൂണിയനു കളോ ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ഇപ്പോഴ് സ്ഥല വില്പ്പനക്കെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തുകയും ചെയ്യുന്ന രാഷ്ടീയ പാര്ട്ടികളോ ഈ വില്പനയെ എതിര്ത്തു കണ്ടില്ല.



വാസ്തവത്തില് ഈ രണ്ട് ഭൂമി വില്പനകളും നിയമ വിധേയമല്ല. കാരണം ഭൂ പരിഷ്കരണത്തിന്റെ പരിധിയില് നിന്ന് രണ്ട് പ്രവശ്യമായി സര്ക്കാര് ഒഴിവാക്കി നല്കിയ 800 ഓളം ഏക്കറില് പെട്ട് ഭൂമിയാണിത്. മറ്റു കക്ഷി കളുടെ സഹകരണത്തെടെ വികസനത്തിന് എന്ന പേരില് മാറ്റി വച്ചിരുന്ന ഭൂമിയാണിത്. എച്ച്.എം.ടി മുന്പ് നല്കിയ ഭൂമിയില് നിന്ന് 400 ഏക്കര് തിരിച്ചടുത്തു കൊണ്ടുള്ള സര്ക്കാര് ഉത്തരവില് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാരണങ്ങള് കൊണ്ടാണ് നിയമ വകുപ്പ് ഈ ഭൂമി വില്പ്പനയെ എതിര്ത്തു കോണ്ട് സര്ക്കാരിന് ശുപാര്ശ നല്കിയത്. പക്ഷേ വ്യവസായ വകുപ്പും, റവന്യൂ വകുപ്പും ഇത് മറി കടന്നു കോണ്ടാണ് ഭുമി വില്പനക്ക് കൂട്ടു നിന്നത്.


എന്തു കൊണ്ട്


ഇതിന് ഉത്തരം കണ്ടെത്തണമെങ്കില് കുറച്ച് പുറകോട്ട് സഞ്ചരിക്കണം. ഏതാനും മാസം മുന്പ് എറണാകുളം ജില്ലയിലെ തന്നെ കാക്കനാട് കൊട്ടും കുരവയുമായ് മറ്റൊരു ഐ.ടി സംരഭത്തിന് തുടക്കും കുറിച്ചിരുന്നു -സ്മാര്ട്ട് സിറ്റി. സ്മാര്ട്ട് സിറ്റി പദ്ധതി ഇപ്പോഴ് മുഖ്യ മന്ത്രിയുടെ സ്വപ്ന പദ്ധതിയാണ്. മുന്പ് യു.ഡി.എഫ് സര്ക്കാര് വലിയ ആഘോഷമാക്കി കൊണ്ടു വരികയും, പ്രതി പക്ഷ എതിര്പ്പു കാരണം നടക്കാതെ പോകുകയും ചെയ്ത പദ്ധതി. പക്ഷേ അധികാരമേറ്റ അച്ചുതാനന്ദന് ദുബായ് കമ്പിനിയുമായി കനത്ത വിലപേശലിനോടുവില് പദ്ധതി വീണ്ടും ഉയര്ത്തിക്കൊണ്ടു വരികയും ചെയ്തു. പക്ഷേ യു.ഡി.എഫ്. സര്ക്കാരിന്റെ കാലത്ത് ദുബായ് കമ്പിനി മുന്നോട്ടു വച്ച പ്രധാന വ്യവസ്ഥകളിലൊന്നായ, മറ്റൊരു ഐ.ടി പാര്ക്ക് എറണാകുളം ജില്ലായിലോ, സമീപ പ്രദേശങ്ങളിലും അനുവദിക്കരുത് എന്നത് ഗവണ്മെന്റിന്റെ നിര്ബന്ധം കാരണം കരാറില് ഉഴ്പ്പെടുത്തിയില്ല. പക്ഷേ ഇക്കാര്യത്തില് മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്ബന്ധം ഉണ്ടായിരുന്നോ എന്നു സംശയമാണ്. കാരണം, പുറമേ സര്ക്കാര് ദുബായ് കമ്പിനിയെക്കൊണ്ടു്, പല വ്യവസ്ഥകളും അംഗീകരിപ്പിച്ചു എന്ന് തോന്നിപ്പിക്കുമ്പോള് തന്നെ, കമ്പിനിക്കു വേണ്ടി പരമാവധി വിട്ടു വീഴ്ച ചെയ്യാന് സര്ക്കാര് ഒരുക്കമായിരുന്നു. ഉദാഹരണം, ബ്രഹ്മപുരം പദ്ധതിയോടനുബന്ധിച്ചുള്ള വൈദ്യത ബോര്ഡിന്റെ സ്ഥലം സ്മാര്ട്ട് സിറ്റിക്കായി തുച്ഛമായ വിലക്ക് നല്കാന് കാണിച്ച താപ്ലര്യം തന്നെ.


പക്ഷേ മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ ഈ സ്വേച്ഛാദിപത്യപരമായ നിലപാടുകളോടു് വ്യവസായ വകുപ്പിനും, മന്ത്രിക്കു ആദ്യം മുതല് തന്നെ എതിര്പ്പായിരുന്നു. അതു കൊണ്ടാണായിരിക്കാം സ്മാര്ട്ട് സിറ്റി ഉദ്ഘാടനച്ചങ്ങില് നിന്ന് വ്യവസായ മന്ത്രി വിട്ടുനിന്നത്.
ഇങ്ങനെയല്ലാമായിരിക്കുമ്പോഴാണ്, പുതിയ പദ്ധതിയുമായി പുതിയ കമ്പിനി വരുന്നത് അതും എറണാകുളം ജില്ലയില് തന്നെ. സ്മാര്ട്ട് സിറ്റിയെ അപേക്ഷിച്ച്, പുതിയ പദ്ധതിക്ക് ചില ഗുണങ്ങള് ചൂണ്ടിക്കാണിക്കപ്പെടുന്നു,


1. നെടുമ്പാശ്ശേരി വിമാനത്താവളവുമായ് കുറച്ചുകൂടി സാമീപ്യം, ഈ പദ്ധതി പ്രദേശത്തിനാണ്.
2. വ്യക്ത മായ രൂപ രേഖ. സ്മാര്ട്ട് സിറ്റിയുടെ പ്ലാനും പദ്ധതിയും ഇതു വരെ എങ്ങും എത്താതിരിക്കുമ്പോളാണ്, പുതിയ കമ്പിനി വ്യക്തമായ രൂപരേഖയും, പദ്ധതി യുമായി രംഗത്തെത്തുന്നത്.
3. പുതുതായ സ്ഥലം ഒന്നും വ്യക്തികളില് നിന്ന് ഏറ്റെടുക്കണ്ട. സ്മാര്ട്ട് സിറ്റിയുടെ സ്ഥലമെടുപ്പ് പലയിടത്തും തര്ക്കത്തില് കുടുങ്ങിക്കിടക്കുകയാണ്.
4. സ്വകാര്യ മാനേജ്മെന്റ്. സര്ക്കാരിന് ഓഹരി പങ്കാളിത്തമുള്ളതും, സര്ക്കാര് നിയന്ത്രണം ഉള്ളതുമായ സ്മാര്ട്ട് സിറ്റിയേക്കാള് ബഹു രാഷ്ട്ര കമ്പിനികള്ക്കാ സ്വീകര്യം സ്വകാര്യ മാനേജ് മെന്റ് ആകാം.


ഇതെല്ലാം സ്മാര്ട്ട് സിറ്റിയുടെ പ്രധാന്യം കുറക്കുമെന്നും, നഷ്ടത്തില് കലാശിക്കുമോ എന്നും ആശങ്കകള് ഉയര്ത്താം. സ്വാഭാവികമായും പുതിയ പദ്ധതി നടപ്പിലാക്കുന്നത് തടയുക എന്ന ലക്ഷ്യം മുന്പില് കണ്ടു കൊണ്ട് തല്പര കക്ഷികള് കരുനീക്കം നടത്തുന്നത് സ്വാഭാവികം. അറിഞ്ഞോ, അറിയാതെയോ മുഖ്യ മന്ത്രിയും ഇതില് പങ്കാളിയായിട്ടുണ്ട്. അതു കൊണ്ടാകാം, പുതിയ പദ്ധതി ഉത്ഘാടന ചടങ്ങില് അദ്ദേഹം സംബന്ധിക്കാതിരുന്നത്. വ്യവസായ വകുപ്പിനും, മന്ത്രിക്കും പക്ഷേ ഇതൊരു സ്മാര്ട്ട് സിറ്റി ബദല് പദ്ധതി എന്ന നിലയിലാകാം കാര്യങ്ങള്. നിയമ വകുപ്പ് കയ്യാളുന്ന എം.വിജയ കുമാറും ഇന്ന് പദ്ധതിക്കെതിരായ പ്രസ്ഥാവനയുമായി രംഗത്തു വന്നിട്ടുണ്ട്. പക്ഷേ ഇതിലെല്ലാം തെളിഞ്ഞ് കണ്ടത് സി.പി.എം ന്റെ ഗ്രൂപ്പു രാഷ്ട്രയത്തിന്റെ മറ്റൊരു മുഖം.


അവസാനം സംഭവിച്ചത്


ഹൈക്കോടതിയില് ഭൂമി വില്പന തടയണമെന്നാവശ്യപ്പെട്ട് ഹര്ജി നല്കി കഴിഞ്ഞു. നിയമു യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ പദ്ധതി വൈകുമെന്ന് ഉറപ്പായി കഴിഞ്ഞു. അതു തന്നെയായിരുന്നു ചിലരുടെ ആഗഹവും.

Friday, January 25, 2008

മാറാട് കലാപവും ജാമ്യവും

രണ്ടാം മാറാട് കലാപത്തില് പെട്ടവര്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം കര്ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. 2003 മെയ് മാസം 2 ന് നടന്ന രണ്ടാം മാറാട് കലാപം എന്നു വിശേഷിപ്പിക്കുന്ന ഈ സംഭവത്തില് 9 പേരാണ് കൊല്ലപ്പെട്ടത്. 50 ഓളം ആയുധ ധാരികളായ കലാപകാരികള് കത്തികളും, വാളുകളും, നാടന് ബോംബുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില് ആനേകം പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിരുന്നു. 2002 അഞ്ചു ജീവനുകള് എടുത്ത ഒന്നാം മാറാട് കലാപത്തിന്റെ തുടര്ച്ചയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.


മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ്, തന്റെ റിപ്പോര്ട്ടില് , കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികള്ക്കും. കലാപവും ആയി നേരിട്ടും അല്ലാതെയുമുള്ള ബന്ധം ഊന്നി പറഞ്ഞിരിക്കുന്നത് കാണാം.ഭാഗം 1, ഭാഗം - 2.പക്ഷേ കലാപത്തിന്റെ സമയത്ത് മുഖ്യ മന്ത്രി ആയിരുന്ന ആന്റണിയോ, തുടര്ന്നു വന്ന ഉമ്മന് ചാണ്ടി സര്ക്കാരോ, പ്രത്യക്ഷ ആരോപണ വിധേയരായ മുന്നിണി ഷടക കക്ഷിയായ. മുസ്ലീം ലീഗു നേതാക്കള്ക്കെതിരെ നടപടി യൊന്നും സ്വീകരിച്ചു കണ്ടില്ല. മാറാട് പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം. വരെ കലാപത്തില് പങ്കു വഹിച്ചാതായി കാണാം.


147 ഓളം പേര് രണ്ടാം മാറാട് കലാപത്തിന്റെ പ്രതിപ്പട്ടികയില് ചേര്ക്കപ്പെട്ടു. അതില് ഉള്പ്പെട്ട 28 ഓളം പേര് കഴിഞ്ഞ 5 വര്ഷത്തോളമായി ജയിലിലല് വിചാരണ തടവുകാരായി കഴിയുകയായിരുന്നു. വൈകുന്ന നീതി, നീതി നിഷേധത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണന്നിരിക്കെ, കലാപത്തില് ജീവനും, സ്വത്തിനും നാശമുണ്ടായ വരോടും, അരോപണ വിധേയരായവരോടും ( കുറ്റം തെളിയിക്കുന്നതു വരെ, ആരോപണ വിധേയര് വെറും, ആരോപണ വിധേയര് മാത്രമാണ്, കുറ്റവാളികളല്ല) കഴിഞ്ഞ സര്ക്കാരുകളെല്ലാം ഇക്കാര്യത്തില് ഗുരുതറമായ വീഴ്ചയാണ് വരുത്തിയത്. എപ്പോഴെല്ലാം ഈ തടവുകാര് ജാമ്യാപേക്ഷ നല്കിയോ അപ്പോഴെല്ലാം സര്ക്കാര് ജാമ്യത്തെ പലകാരണങ്ങള് പറഞ്ഞ് എതിര്ത്തോ പോരുകയായിരുന്നു.


N.D.F. പോലുള്ള സംഘടനകള് ഇവര്ക്ക് വേണ്ടി പല വിധമായ പ്രചാരണങ്ങളില് ഏര്പ്പെട്ടിരുന്നു. ഈ പ്രചാരണങ്ങളുടെയല്ലാം കാതല് ഒരു പോലെയായിരുന്നു. ഒന്നാം മാറാട് കലാപത്തിലെ പ്രതികള്ക്കെല്ലാം ജാമ്യം ലഭിച്ചു. തന്മൂലം രണ്ടാം കലാപത്തിലെ പ്രതികളും ജാമ്യത്തിനര്ഹരാണ്. ഒറ്റ നോട്ടത്തില് ശരി എന്നു തോന്നുന്ന കാര്യമാണെങ്കിലും. ഒരു കുറ്റ കൃത്യത്തിന് പകരമായാണ് മറ്റൊന്നും ചെയ്തതെന്നും, അതു കൊണ്ടു തന്നെ ആ തെറ്റ് ന്യായീകരിക്കാവുന്നാതാണെന്നും വരുന്നു. മറ്റൊരു കാര്യം കൂടി ഇതെല്ലാം കുറ്റവാളികള്ക്ക് അനര്ഹമായ സഹാനഭൂതി കിട്ടാന് കാരണമായിട്ടുണ്ടാവാം.


പക്ഷേ നിലവില് ഹൈക്കോടതി അനുവദിച്ചിരിക്കന്ന ജാമ്യ വ്യവസ്ഥകളിലെ പണവും, മറ്റു കാര്യങ്ങളും എത്രപേര്ക്ക് കണ്ടെത്താന് കഴിയുമെന്ന് സംശയമാണ്.

Wednesday, January 23, 2008

ഇന്ത്യ ഇസ്രയേലിന്റെ ഉപഗ്രഹം വിക്ഷേപിച്ചു

ഇന്ഡ്യ ഇസ്രയേലിന്റെ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ബി.ബി.സി. റിപ്പോര്ട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലര്ച്ചെ ശ്രീഹരിക്കോട്ടയില് നിന്നായിരുന്നു വിക്ഷേപണം. ഇന്ഡ്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണം മാത്രം അണിത്. വളരെ രഹസ്യമായിട്ടും അധികം ആരും അറിയാതെയും ആയിരുന്നു വിക്ഷേപണം.

ഇറാന്റെ ആണവ രഹസ്യങ്ങള് ചോര്ത്താന് വേണ്ടിയാണ് ഇസ്രയേല് ഈ അത്യന്താധുനിക ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലേയും ഇസ്രയേലിലേയും പ്രധാന ശാസ്ത്രജ്ഞന്മാര് വിക്ഷേപണം വീക്ഷിക്കാന് എത്തിയിരുന്നു. ഒരു പി.എസ്സ്.എല്.വി. റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് അമേരിക്കയും, യൂറോപ്യന് സ്പേസ് ഏജന്സിയും, റഷ്യയും,ചൈനയും ആയി മത്സരിക്കാനുള്ള ഇന്ത്യയുടെ ക്ഷമത ഒന്നു കൂടി വെളിവാക്കുന്ന സംഗതിയാണിത്. ഈ രാജ്യങ്ങളേക്കാളും കുറഞ്ഞ ചിലവില് ഉപഗ്രഹങ്ങള് വിക്ഷേപിക്കാന് ഇന്ത്യക്കാവും എന്നു ഉറപ്പാണ്. ഈ വിജയത്തോടെ കൂടുതല് രാജ്യങ്ങള് ഉപഗ്രഹങ്ങള് ശൂന്യാകാശത്തെത്തിക്കാന് ഇന്ത്യയെ സമീപിച്ചേക്കാം.


വളരെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കാവുന്ന ഒരു സംഗതിയാണിത്. കാരണം വിക്ഷേപിച്ചത് ഇസ്രയേല് ഉപഗ്രഹം, ഇറാനെ ലക്ഷ്യം വച്ച് കൊണ്ടുള്ളത്. വളരെ നാളുകളായുള്ള ആക്ഷേപമാണ് ഇന്ത്യ ഇസ്രയേലും, അമേരിക്കയും ആയി അച്ചുതണ്ട് ഉണ്ടാക്കുന്നു എന്നുള്ളത്. അത് ഈ ആരോപണത്തെ ഒന്നു കൂടി ഉറപ്പിക്കന്നതാണ്. വെറും രണ്ടാമത്തെ വാണിജ്യ വിക്ഷേപണമായിരുന്നിട്ടു പോലും ഇത് മാധ്യമങ്ങള് ആറിയാതെ ചെയ്ത കേന്ദ്ര സര്ക്കാര് നടപടി സംശയം ജനിപ്പിക്കുന്നതാണ്. സാധാരണ ഗതിയില് ഒരു വിദേശ രാജ്യത്തിന്റെ ഉപഗ്രഹം അതു ചാര ഉപയോഗത്തിനുള്ളത്, വിക്ഷേപിക്കുന്പോഴ് തീര്ച്ചയായും അത് ജനങ്ങള്ക്ക് മുന്കൂട്ടി അറിയാനുള്ള അവകാശം ഉണ്ട്. ഈയിടെയായ് രാജ്യത്തിന്റെ അഭിമാന സ്തംഭം ആയ ഐ.എസ്സ്.ആര്.ഒ യുടെ പല നടപടികളും സംശയം ജനിപ്പിക്കുന്നതാണ്.


പൊതുവെ വഷളായ യു.പി.എ. ഇടത് ബന്ധം ആ വാര്ത്ത പുറത്ത് വരുന്നതോടെ ഒന്നു കൂടി മോശമാകാനാണ് സാധ്യത. മിക്കവാറും പ്രകാശ് കാരാട്ട് മന്മോഹന് സിംഗിനെ വിരട്ടാന് ഒരു കാരണം കൂടി കിട്ടിയ സന്തോഷത്തിലാവും. വിരട്ടലേ ഉണ്ടാവൂ സര്ക്കാരിനെ വീഴ്ത്താനുള്ള ആസ്ഥിയൊന്നും അവിടെയില്ലെന്ന് ആര്ക്കാണ് അറിയാത്തത്. പൊന്മുട്ടയിടുന്ന താറാവിനെ വിവരമുള്ളവരാരെങ്കിലും കൊന്നു തിന്നുമോ.

Tuesday, January 22, 2008

പാര്ട്ടി സമ്മേളനങ്ങള് കാരണം ഭരണം പരണത്തായി...

അവസാനം സി.പി.എം സമ്മതിച്ചു. പാര്ട്ടി സമ്മേളനങ്ങള് ഭരണത്തെ ബാധിച്ചു എന്ന്.
ഇന്നലത്തെ പല പത്രങ്ങളുടേയും പ്രധാന വാര്ത്ത ഈ വര്ഷം സമ്പൂര്ണ്ണ ബജറ്റില്ല എന്നും പകരം വോട്ട് ഓണ് അക്കൌണ്ട് മത്രമേ ഉള്ളു എന്നതായിരുന്നു. പക്ഷേ അതിന്റെ യഥാര്ത്ഥ കാരണം ബഹുമാനപ്പെട്ട് തോമസ് ഐസക് സാര് പത്ര സമ്മേളനം നട്ടത്തി ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നു. സി.പി.എം ന്റെയും സി.പി.ഐ ടെയും സമ്മേളനങ്ങള് നടക്കുന്നതിനാല് സമ്പൂര്ണ്ണ ബജറ്റന് സമയമില്ലത്രെ. സി.പി.എം ന്റെ ഏരിയാ, ജില്ലാ, സമ്മേളനങ്ങള് ഭരണത്തെ ബാധിച്ചിരിക്കുന്നു എന്നു ആക്ഷേപം കേള്ക്കാന് തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. പക്ഷേ പാര്ട്ടിയോ സര്ക്കാരോ അത് സമ്മതിച്ചിരുന്നില്ല. ഇപ്പോള് ഔദ്യോഗിക വിശദീകരണം ആയി. ഇത് ആദ്യത്തെ സംഭവമല്ല.
കഴിഞ്ഞ റയില് വേ ബജറ്റ് സമയത്ത് ഇതുപോലൊരു സംഭവം ഉണ്ടായി. റയില് വേ ബജറ്റില് കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞ് നാടുനീളെ നടന്ന കേരള സര്ക്കാര് യഥാര്ത്ഥത്തില് പ്രതികരിക്കേണ്ട സ്ഥലത്ത് (പാര് ലിമെന്റില്) ചര്ച്ച നടന്ന സമയത്ത് കേരളത്തില് നിന്നുള്ള പാര്ട്ടി എം.പി.മാര് എന്ത് ചെയത്തു എന്ന് അന്വേഷിച്ചില്ല. അവര് ഡലഹിയില് വിവധ പാര്ട്ടി പരിപാടികളിലും, മീറ്റിങ്ങുകളിലും പങ്കെടുക്കുകയായിരുന്നു. കേരളാ എം.പി.മാരുടെ അസാന്നിദ്ധ്യം വിഷയമാക്കി, സേലം റയില് വേ ഡിവിഷന് പോലുള്ള കാര്യങ്ങളില് കേരളത്തിന് പ്രതികൂലമായി തീരുമാനങ്ങള് ഉണ്ടായി.
കഴിഞ്ഞ വര്ഷം തന്നെ കേരളം മുഴുന് പകര്ച്ച പനി പടര്ന്നു പിടിച്ചപ്പോഴും ഇതുപോലെസംഭവം ഉണ്ടായി. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതിയുടെ പിടിപ്പ് കേടു കൊണ്ട് അരോപണം പ്രവാഹത്തില് പെട്ട് ഉഴലുന്ന സമയം. അപ്പോഴ് അതാ വരുന്നു. ഡല്ഹിയില് കേന്ദ്രക്കമ്മിറ്റി, മന്ത്രി നേരെ ഡല്ഹിക്ക് . തികഞ്ഞ അനാസ്ഥയും , ഉത്തരവാദിത്വങ്ങള് ഏറ്റെടുക്കാനുള്ള മടിയും മന്തിയുടെ ആ നീക്കത്തില് നിന്നും മനസ്സിലാക്കാം.
ഇത് ഒരിക്കലും നടാടെയുള്ള സംഭവമല്ല. സി.പി.എം. എപ്പോഴ് ഭരണത്തില് കയറുമ്പോഴും ഉള്ള സംഗതികള് ആണ് ഇതൊക്കെ. പാര്ട്ടി വളര്ത്തുക എന്ന മുഖ്യ അജണ്ടയുടെ കീഴെ ഭരണയന്ത്രം ഞെരഞ്ഞമരുന്നത് അത്ര സുഖമുള്ള കാഴ്ചയല്ല.

നിങ്ങളുടെ വിലയിരുത്തല്