Saturday, December 6, 2008

മുഖ്യ മന്ത്രിയുടെ ശുനക ദശ

മുഖ്യ മന്ത്രി അച്ചുതാനന്ദന് ഇത് ശുനക ദശയാണെന്ന് തോന്നുന്നു. കാരണം തൊട്ടതും പിടിച്ചതും വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് ഒരു ശുനകനാണ് കാരണം.എസ്.പി.ജി. കമാന്റോയ അയ സന്ദീപിന്റെ മരണത്തിന് അനുശോചിക്കാന് കേരളത്തില് നിന്ന് ആരെയും കേരളസര്ക്കാര് അയച്ചില്ല എന്നതായിരുന്നു ആദ്യ വിവാദം. മുഖ്യ മന്ത്രിയും, ആഭ്യന്തര മന്ത്രിയും ബാഗ്ലൂരുള്ള സന്തീപിന്റെ വീട് സന്തര്ശച്ചപ്പോള് ആതിലും വലിയ വിവാദമായി. ടാജ് ഹോട്ടലിലും മറ്റും എസ്സ്.പി.ജി. കമോന്റോകള് പ്രവേശിച്ചതിനേക്കാളും ബുദ്ധിമുട്ടിയാണ് അച്ചുതാനന്ദനും, കോടിയേരിയും സന്ദീപിന്റെ അച്ചന്റെ എതിര്പ്പ് മറികടന്ന് ആ വീട്ടില് പ്രവേശിച്ചത് എന്നു ചാനലുകള് കണ്ടപ്പോള് തോന്നിയത്. ആറര മുതലുള്ള സന്ദീപിന്റെ പിതാവിന്റെ കാത്തുനില്പും, ഒടുവില് കര്ണാടക പോലീസ് ഇടപെട്ട് സന്ദീപിന്റെ അച്ചനെ വീട്ടില് നിന്ന് പുറത്താക്കിയാണ് മുഖ്യ മന്ത്രിയേയും, ആഭ്യന്തര മന്ത്രിയേയും, ഏഴരയോടെ വീടിനകത്ത് പ്രവേശിപ്പിച്ചത്. സന്ദീപിന്റെ അച്ചനായ ഉണ്ണികൃഷ്ണനെ വളരെ ക്ഷുഭിതനായ നിലയിലായിരുന്നു കണ്ടിരുന്നത്. തനിക്കാരെയും കാണെണ്ടെന്നും, രാഷ്ടീയക്കാരാരെങ്കിലും, ഈ വീട്ടില് കയറിയാന് താന് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായി ചില ചാനലുകള് റിപ്പോര്ട്ട് ചെയ്തിരുന്നു.

പക്ഷേ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. തൊട്ടുടുത്ത ദിവസം ഒരു ചാനല് റിപ്പോര്ട്ടറുടെ ചോദ്യത്തിന്, അച്ചുതാനന്ദന് പറഞ്ഞ മറുപടി വന് വിവാദമായി. സന്ദീപിന്റെ വീടല്ലെങ്കില് ഒരു പട്ടിയും അവിടെ പോകുമായിരുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വളരെ ശാന്തനായിട്ടാണ് അദ്ദേഹം ഇതിന് മറുപടി പറയുന്നതായി കാണുന്നത്. പക്ഷേ ചാനലുകള് കാണിക്കാത്ത ഒരു കാര്യമുണ്ട്. ഏതു ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത് എന്നുള്ളത്. . ഒരു പട്ടിയും എന്റെ വീട്ടില് കയറണ്ട എന്ന് സന്ദീപിന്റെ അച്ചന് പറഞ്ഞതായിട്ട് പറഞ്ഞപ്പോളാണ് മുഖ്യമന്ത്രി ഇപ്രകാരം മറുപടി പറഞ്ഞത്. പക്ഷേ ഒരു മുഖ്യ മന്ത്രി ഒരിക്കലും ഉപയോഗിക്കാന് പറ്റാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. എത്ര പ്രകോപനം ഉണ്ടായാലും അച്ച്യുതാനന്ദനെപ്പോലെ, പ്രായോഗിക രാഷ്ട്രീയത്തില് സമകാലീനരരായ മറ്റാരേക്കാളും പ്രവര്ത്തന പരിചയമുള്ള ഒരാള് ആ വാക്ക് പ്രയോഗിക്കുതായിരുന്നു. സന്ദീപിന്റെ അച്ചന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച മാനസികാവസ്ഥയെപ്പറ്റി അച്ചുതാനന്ദന് ചിന്തിക്കണമായിരുന്നു. ഏക മകന് നഷ്ടപ്പെട്ട അച്ചന്റെ വിലാപമായിരിക്കും ആ വാക്കുകള്. ഇവടെയാണ് ശുനക ദശയുടെ പ്രസക്തി. നായക്കളിങ്ങനെയാണ്, വഴിയെപ്പോകുന്ന ആരെക്കണ്ടാലും കുരക്കും. ഈ വക കാര്യത്തില് അച്ചുതാനന്ദനെപ്പോലെ ഒരു വ്യക്തി ഇങ്ങനെ പ്രതികരിക്കേണ്ട ഒരു കാര്യവുമില്ല. മുകുന്ദന്റെ കാലഹരണപ്പെട്ട പുണ്യവാളന് വിവാദത്തില് അച്ച്യുതാനന്ദന്റെ പ്രതികരണം നോക്കുക. എഴുതി തയ്യാരാക്കിയ മറുപടിയാണ്, മന്ത്രി സഭാ തീരുമാനങ്ങള് വിവരിക്കുന്ന പത്ര സമ്മേളനത്തില് അദ്ദേഹം ഇതിനെ എതിര്ത്തു കോണ്ട് വായിച്ചത്. അപ്പോള് മുകുന്ദന് വിചാരിച്ച കാര്യം നടന്നു. ആദ്യം പറഞ്ഞ കാര്യത്തില് ചാനല് റിപ്പോര്ട്ടര് വിചാരിച്ച കാര്യവും നടന്നു.
ഇതെല്ലാം കഴിഞ്ഞപ്പോള് വരുന്നു നിയമ സഭയില് വേറെ വിവാദം. പട്ടിയുടെ സാധനം എന്നും,
ഊമ്പന് ചാണ്ടി എന്ന് ഉമ്മന് ചാണ്ടിയേയും അദ്ദേഹം വിളിച്ചു എന്നാണ് സംഭവും. ആദ്യം സന്ദീപ് വിവാദത്തില് ക്ഷമ ചോദിക്കാതെ നിയമ സഭയില് ഒളിച്ചു കളിച്ച അദ്ദഹം പുറത്തിറങ്ങി പത്ര സമ്മേളനത്തില് ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനിടക്ക് വീണത് വിദ്യ എന്ന നിലയില് കാരാട്ടിന്റെ ചുവടു പിടിച്ച പിണറായിയുടെ വക അച്ച്യുതാനന്ദ വിമര്ശനവും നടന്നു. എന്നാല് ഞാന് പൂര്ണമായും മുഖ്യ മന്ത്രിക്കെതിരായല്ല സംസാരിക്കുന്നുത് എന്നു വരുത്തിതീര്ക്കാന് പതിവുപോലെ സംഘ പരിവാറിനെ നാലു തെറി വിളിക്കാനും മറന്നില്ല(അടുത്ത ഇലക്ഷനെങ്കിലും ഈ തെറികള് ന്യൂന പക്ഷ വോട്ടുകളായി പെട്ടിയില് വീണാല് മതിയായിരുന്നു).
അച്ചുതാനന്ദ വിവാദം എന്തായാലും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചു പറ്റിയല്ലോ. മുബൈയില്‍ നടന്ന സമാധാന റാലിയിലെ ചില പോസ്റ്റുകളിതാ

വാല്‍ക്കഷ്ണം.

നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ ഊമ്പന്‍ ചാണ്ടി എന്നു വിളിച്ചു എന്ന ആരോപണം ഉന്നയിച്ചത് മാണി സാര്‍ ആയിരുന്നല്ലോ. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് വിവാദം. മനപൂര്‍വ്വം മാണി ഉമ്മന്‍ചാണ്ടിക്കിട്ട് ഒരു വേല വെച്ചതാണെന്നാണ് സംസാരം.


1 comment:

  1. പട്ടി വിവാദം പോരാഞ്ഞ് മലയാളികളെ നാറ്റിക്കാന്‍ രണ്ട് എം.പി.മാര്‍ കൂടി. വര്‍ക്കല രാധാകൃഷ്ണനും, ഡോ.മനോജും, രണ്ടും സി.പി.എം. എം.പിമാര്‍. അവര്‍ കാരണം ഡെല്‍ഹി-കൊച്ചി വിമാനം നാലു മണിക്കൂര്‍ വൈകി. ദേശീയ മാധ്യമങ്ങള്‍ അത് ആവര്‍ത്തിച്ച് കാണിച്ച് വീണ്ടും, വീണ്ടും കാണിച്ച് മലയാളികളുടെ വില വീണ്ടും, വീണ്ടും ഇടിക്കുന്നു. ഒരു യാത്രക്കാരന്‍ അവരെ രാഷ്ടീയ ഭീകരന്മാര്‍ എന്നു വിളിക്കുന്നതും കാണാം...

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്